2010 ഏപ്രിൽ 22, വ്യാഴാഴ്‌ച

മദൻ കമ്മീഷൻ റിപോർട്ട് -1970

കോൺഗ്രസ്സ് ഭരിക്കുകയായിരുന്ന മഹരാഷ്ട്രയിൽ, മൂന്ന് കലാപങ്ങൾ അന്വേഷിക്കാൻ മുഖ്യമന്ത്രി വി.പി നായ്ക്ക്
ഭരണകൂടം ഡി.പി മദൻ കമ്മീഷനെ നിയമിച്ചു.
കമ്മീഷൻ കണ്ടെത്തിയ കാരണം, ഗുരുതരമായ കൃത്യവിലോപം കാട്ടിയ ഉന്നത ഉദ്യോഗസ്ഥന്മാരുടെ നേർക്ക് വിരൽ ചൂണ്ടുകയായിരുന്നു. കലാപകാരികൾക്ക് ഉയർന്ന പോലീസ് മേധാവികൾ എല്ലാസഹായങ്ങളും ചെയ്തു കൊടുത്തതായ് കമ്മീഷനു ബോധ്യപ്പെട്ടു.
-7-
‘’ മത വിവേചനത്തെക്കുറിച്ച് പ്രത്യേക അന്യേഷണ വിഭാഗം പഠനം നടത്തി. എണ്ണമറ്റ മുസ്ലിംകളെ കുറ്റക്കാരായി കണ്ടെത്തിയപ്പോൾ, കലാപങ്ങളിൽ സജീവമായ ഹിന്ദുക്കൾ കുറ്റവിമുക്തരുമാണ്. നിരപരാധികളുടെ നിരയിലും, ചെറുകുറ്റം ചെയ്തവരുടെയും ഇടയിലേക്കും ഹിന്ദുക്കൾ മാറിയപ്പോൾ, അവരെല്ലാവരും ശിവസേനക്കരും, രഷ്ട്രീയ ഉത്സവ് മണ്ഡൽ (ജനസംഘത്തിന്റെ പ്രാദേശിക ഘടകം) പ്രവർത്തകരുമായിരുന്നു. മുസ്ലിംകളെ കൂട്ട കൊല ചെയ്യുകയും, വസ്തുവകകൾ നശിപ്പിക്കുകയും ചെയ്തവരെന്ന് വ്യക്തമായ തെളിവുകളുള്ള കുറ്റവാളികളെ മുഴുവൻ ‘A’ കാറ്റഗറിയിൽ ഉൾപ്പെടുത്തി ശരിയായ രീതിയിലുള്ള അന്വേഷണങ്ങൾ പോലും നടത്താതെ നടപടികൾ അവസാനിപ്പിക്കുകയും ചെയ്തു. ഭീവണ്ടിയിൽ നടന്ന കലാപങ്ങളുടെ പേരിൽ ഹിന്ദു വർഗ്ഗീയ സംഘടനകുളുടെയോ, പ്രവർത്തകന്മാരുടെ പേരിലോ അന്വേഷണമോ, നടപടികളോ സ്വീകരിക്കാതെ, മുസ്ലിംകളെയും, മുസ്ലിം വർഗ്ഗീയത ആരോപിച്ച് അവരുടെ സംഘടനകളേയും മാത്രം അന്വേഷണ പരിധിയിൽ കൊണ്ടുവന്നു ഭരണകൂടവും പീഡിപ്പിച്ചു. ഹിന്ദു നേതക്കന്മരും, അവരുടെ സംഘടനകളും മുസ്ലിംകളെ കൊല ചെയ്യനും, വസ്തുക്കൾ നശിപ്പിക്കാനും മുന്നിലുണ്ടായിരുന്നതായ് ഡപ്യൂട്ടി സുപ്രണ്ട് ഓഫ് പോലീസ് എസ്.പി ഷറാഫ് ഒരു സ്വകാര്യ സംഭാഷണത്തിൽ വെളിപ്പെടുത്തുകയുണ്ടായി.‘’
(1970-ലെ ഭീവണ്ടി, ജാൽഗോൺ, മഹാഡ് എന്നിവിടങ്ങളിൽ നടന്ന കലാപങ്ങൾ അന്വേഷിച്ച ജസ്റ്റീസ്.ഡി.പി മദൻ കമ്മീഷന്റെ റിപ്പോർട്ട്)
എണ്ണമറ്റ മുസ്ലിംകൾ കൊല്ലപ്പെട്ട കലാപത്തിൽ, പറഞ്ഞറിയിക്കാ‍ൻ കഴിയാത്ത് നാശങ്ങൾക്കും മുസ്ലിംകൾ വിധേയരായി. വിരോധാഭാസമൊന്നോണം, 323 ഹിന്ദുക്കൾ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ, 1286 മുസ്ലിംകളെ ജാമ്യമില്ലാവകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു ജയിലിലടച്ചു.

1 അഭിപ്രായം: